രണ്ടാം ദിവസവും നാശം വിതച്ച് കാറ്റും മഴയും, 15 വീടുകൾ ഭാഗികമായി തകർന്നു,കലിയടങ്ങാതെ കടലും, സങ്കീർണമായ സാഹചര്യം മുൻകൂട്ടി കണ്ട് ജില്ലയിൽ 24മണിക്കൂറും ബന്ധപ്പെടാവുന്ന കൺട്രോൾ റൂമുകൾ തുറന്നു, കാഞ്ഞങ്ങാട്, 04672204042, വെള്ളരിക്കുണ്ട്, 04672242320, കാസർകോഡ്, 04994230021
കാസറഗോഡ് : കനത്ത കാറ്റിലും മഴയിലും രണ്ടാം ദിവസവും നാശനഷ്ടം. ബുധനാഴ്ച രാത്രി കാറ്റിൽ തേക്ക് മരം കടപുഴകി വീണ് പ്രാന്തർകാവ് ജിയുപി സ്കൂളിലെ ക്ലാസ് മുറി പൂർണമായും തകർന്നു. പാണത്തൂർ വട്ടക്കയത്തെ നേന്ത്ര വാഴ കർഷകനായ ഇടയാടിയിൽ സാബുവിന്റെ നൂറ്റിയൻപതോളം കുലച്ച നേന്ത്ര വാഴകൾ കാറ്റിൽ നിലംപൊത്തി. പാണത്തൂരിലെ മൂലക്കുന്നേൽ ഗ്രേസി വർഗീസിന്റെ വീട് മരം വീണ് ഭാഗീകമായി തകർന്നു. അന്തർ സംസ്ഥാന പാതയായ കാഞ്ഞങ്ങാട്–പാണത്തൂർ–ബാഗമണ്ഡല റോഡിൽ കരിക്കെ പ്രദേശത്തിന് സമീപത്തായി 100 മീറ്ററോളം ദൂരത്തിൽ മണ്ണിടിഞ്ഞ് ഗതാഗതം മുടങ്ങി.പാണത്തൂർ ∙ ക്വാറന്റിനിലിരിക്കുന്ന യുവാവിന്റെ വീടിനു മുകളിൽ മരം വീണു. വീടിന്റെ ഒരു ഭാഗം തകർന്നു. യുവാവ് വീട്ടിൽ തനിച്ചായിരുന്നു. പനത്തടി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.തമ്പാന്റെ നേതൃത്വത്തിൽ പൊലീസ്, ആരോഗ്യപ്രവർത്തകർ, വൊളന്റിയർമാർ എന്നിവർ സ്ഥലത്തെത്തി യുവാവിനെ സ്വന്തം വീട്ടിലെ പ്രത്യേക മുറിയിലേക്ക് മാറ്റി. നേവിയിൽ ഉദ്യോഗസ്ഥനായിരുന്ന യുവാവ് നാട്ടിലെത്തി ക്വാറന്റീനിൽ പ്രവേശിക്കുകയായിരുന്നു കാലവർഷത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ ജില്ലയിൽ 15 വീട് ഭാഗികമായും തകർന്നു. 43.8375 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. കാലവർഷം തുടങ്ങിയതുമുതൽ ഇതുവരെയായി 2350.8121 മില്ലിമീറ്റർ മഴ ലഭിച്ചു. കാലവർഷത്തിൽ ഇതുവരെയായി ജില്ലയിൽ ആറ്് വീട് പൂർണമായും 75 വീട് ഭാഗികമായും തകർന്നിട്ടുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം താലൂക്കുതലത്തിൽ പ്രവർത്തിക്കുന്നുണ്ട്. വെള്ളരിക്കുണ്ട് താലൂക്ക്: 0467 2242320, കാസർകോട്: 04994 230021, ഹൊസ്ദുർഗ്: 0467 2204042, മഞ്ചേശ്വരം: 04998 244044 .തൃക്കരിപ്പൂർ∙ വലിയപറമ്പ് പഞ്ചായത്തിന്റെ തെക്കൻ മേഖലയിൽ കടൽക്ഷോഭം രൂക്ഷമായി. പത്തിൽ പരം കുടുംബങ്ങൾ കുടിയൊഴിയൽ ഭീഷണി നേരിടുന്നു. പലേടത്തും തെങ്ങുകൾ കടപുഴകി.
ഇന്നലെ വൈകിട്ടോടെ കാലിച്ചാൻകാവ് ക്ഷേത്രത്തിനു തെക്കു ഭാഗത്ത് നിന്നാണ് കടലാക്രമണമുണ്ടായത്. വീടുകളിലേക്കു കടൽ കയറി മറിയുകയായിരുന്നു. കെ.വി.ശ്രീധരൻ, പി.പി.ഗംഗാധരൻ, പി.വി.ദേവകി, പി.വി.ദേവയാനി, പി.പി.രാജൻ, കമലാക്ഷി, ധന്യാരാജ്, എം.പി.കാർത്ത്യായനി, പി.വി.വിജയൻ, നാരായണൻ, കുമ്പ തുടങ്ങിയവരുടെ വീടുകൾ ഭീഷണിയിലാണ്. കടൽ സമ്മർദം ഇതേ നിലയിൽ തുടർന്നാൽ കൂടുതൽ കുടുംബങ്ങൾ ദുരിതത്തിലാകും. ടി.കെ.നാരായണൻ, കെ.വി.നാരായണൻ, ടി.കെ.ഗോപാലൻ തുടങ്ങിയവരുടെ തെങ്ങുകൾ കടലെടുത്തു.കടലിനും കരക്കും മധ്യത്തിൽ കര വീതി കുറഞ്ഞ കന്നുവീട് കടപ്പുറം മുതൽ തെക്കൻ പ്രദേശങ്ങൾ കടലാക്രമണത്തിന്റെ പിടിയിലാണ്. കടൽക്ഷോഭത്തിൽ നാശം നേരിട്ടവർക്കും ദുരിതം അനുഭവിക്കുന്നവർക്കും അടിയന്തര ധനസഹായം നൽകണമെന്നു കെപിസിസി അംഗം കെ.വി.ഗംഗാധരൻ ആവശ്യപ്പെട്ടു.
No comments