സൗദിയിലേക്ക് യാത്ര ചെയ്യുന്നവർ പി സി ആർ ടെസ്റ്റ് 72 മണിക്കൂറിനുള്ളിൽ എടുത്താൽ മതിയെന്ന് സിവിൽ ഏവിയേഷൻ;
റിയാദ്: സൗദിയിലേക്ക് വരുന്ന പ്രവാസികൾ 72 മണിക്കൂറിനുള്ളിൽ പിസിആർ ടെസ്റ്റ് നടത്തിയാൽ മതിയെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ വിമാനക്കമ്പനികളെ അറിയിച്ചു.
ഇത് വരെ 48 മണിക്കൂറിനുള്ളിൽ നടത്തിയ പിസിആർ ടെസ്റ്റ് വേണമെന്നായിരുന്നു നിബന്ധന സൗദിയിലേക്ക് വരുന്ന എല്ലാ വിദേശ പൗരന്മാരും 72 മണിക്കൂറിനുള്ളിൽ നടത്തിയ കോവിഡ് PCR നെഗറ്റീവ് സർട്ടിഫിക്കറ്റ് ആണ് ഹാജറാക്കേണ്ടതെന്നും എട്ട് വയസ്സിന് താഴെയുള്ളവർക്ക് സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നുമാണ് സിവിൽ ഏവിയേഷൻ അറിയിപ്പ് നൽകിയിരിക്കുന്നത്.
അംഗീകൃത ലാബുകളിൽ നിന്ന് പിസിആർ കോവിഡ് പരിശോധന നടത്തി രോഗമില്ലെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റാണ് സൗദിയിലേക്ക് വരുന്ന പ്രവാസികൾ ഹാജറാക്കേണ്ടത്. നേരത്തെ 48 മണിക്കൂറിനുള്ളിൽ നടത്തിയ പരിശോധനഫലമായിരുന്നു ആവശ്യപ്പെട്ടിരുന്നത്.
പല രാജ്യങ്ങളിലും കോവിഡിന്റെ രൂക്ഷത കുറഞ്ഞ സാഹചര്യത്തിലും യാത്രക്കാർക്ക് നടപടികൾ സുതാര്യ മാക്കുന്നതിനുമാണ് ഈ വ്യവസ്ഥയിൽ മാറ്റം വരുത്തിയിരിക്കുന്നത്. എല്ലാവരും സൗദിയിലെത്തിയാൽ മൂന്നു ദിവസത്തെ ഹോം ക്വാറന്റിൻ പൂർത്തിയാക്കുകയും വേണം.

No comments