വോട്ടർ പട്ടിക - രണ്ടാംഘട്ട പുതുക്കൽ 12ന് ആരംഭിക്കും; ഉൾക്കുറിപ്പുകളിൽ തിരുത്തലുകൾ വരുത്തുന്നതിനും സ്ഥാനമാറ്റം വരുത്തുന്നതിനും ഓൺലൈൻ അപേക്ഷകളാണ് സമർപ്പിക്കേണ്ടത്.
തിരുവനന്തപുരം:
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് ഈ വർഷം നടത്തുന്ന പൊതുതിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയുടെ രണ്ടാംഘട്ട പുതുക്കൽ നടപടികൾ ആഗസ്റ്റ് 12 നു ആരംഭിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്കരൻ അറിയിച്ചു.
സംസ്ഥാനത്തെ 941 ഗ്രാമ പഞ്ചായത്തുകളിലെയും 86 മുനിസിപ്പാലിറ്റികളിലെയും 6 മുനിസിപ്പൽ കോർപ്പറേഷനുകളിലെയും ജൂൺ 17ന് പ്രസിദ്ധീകരിച്ച വോട്ടർ പട്ടികയാണ് വീണ്ടും പുതുക്കുന്നത്. 17 m പ്രസിദ്ധീകരിച്ച വോട്ടർ പട്ടികയിലെ അടിസ്ഥാന പട്ടികയും സപ്ലിമെന്ററി പട്ടികകളും സംയോജിപ്പിച്ച് ആഗസ്റ്റ് 12 നു കരടായി പ്രസിദ്ധീകരിക്കും. കരട് പട്ടികയിൽ പുരുഷൻമാർ 12540302 സ്ത്രീകൾ 1,36,84,019, ട്രാൻസ്
ജെന്റർ 180 എന്നിങ്ങനെ ആകെ 26224501 വോട്ടർമാരാണ് ഉൾപ്പെട്ടിട്ടുള്ളത്. www.lsgelection.kerala.gov.in എന്ന വെബ്സൈറ്റിൽ കരട് വോട്ടർ പട്ടിക പരിശോധനയ്ക്ക് ലഭ്യമാകും.
കരട് പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്തവർക്ക് പേര് ചേർക്കുന്നതിന് 12 മുതൽ ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാം. ഉൾക്കുറിപ്പുകളിൽ തിരുത്തലുകൾ വരുത്തുന്നതിനും സ്ഥാനമാറ്റം വരുത്തുന്നതിനും ഓൺലൈൻ അപേക്ഷകളാണ് സമർപ്പിക്കേണ്ടത്. പട്ടികയിൽ നിന്ന് പേര് ഒഴിവാക്കുന്നതിനുള്ള ആക്ഷേപങ്ങൾ നേരിട്ടോ തപാലിലൂടെയോ വേണം ഇലക്ടൽ രജിസ്ട്രേഷൻ ഓഫീസർമാർക്ക് സമർപ്പിക്കേണ്ടത്. അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ആഗസ്റ്റ് 26 ആണ്. അന്തിമ വോട്ടർ പട്ടിക സെപ്റ്റംബർ 26ന്
പ്രസിദ്ധീകരിക്കും. കരട് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള മരണപ്പെട്ടവരുടെ പേരുവിവരം ഒഴിവാക്കുന്നതിന് ഇലക്ട്രൽ
രജിസ്ട്രേഷൻ ഓഫീസർ സ്വമേധയാ നടപടി സ്വീകരിക്കും. 20.01.2020-ൽ പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംബന്ധിച്ച് തീർപ്പാക്കാനുള്ള ആക്ഷേപങ്ങൾ കൂടി പരിശോധിച്ച് ഉചിത നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
അപേക്ഷകളും, ആക്ഷേപങ്ങളും സംബന്ധിച്ച പരിശോധനകളും, ഹിയറിംഗും കോവിഡ് പ്രോട്ടോകോൾ പാലിച്ച് വേണം നടത്തേണ്ടതെന്നും ബന്ധപ്പെട്ടവർക്കു നിർദ്ദേശം നൽകിയിട്ടുണ്ട്.
No comments