കുട്ടികളെ ട്രിപ്പിളടിക്കാൻ പറ്റില്ലെന്ന് കേന്ദ്രമന്ത്രി, ആകാമെന്ന് സംസ്ഥാനമന്ത്രി; അറിയേണ്ടതെല്ലാം! കുട്ടികളുമായി ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍. ഇതാ അറിയേണ്ടതെല്ലാം
കുട്ടികളെ ട്രിപ്പിളടിക്കാൻ പറ്റില്ലെന്ന് കേന്ദ്രമന്ത്രി, ആകാമെന്ന് സംസ്ഥാനമന്ത്രി; അറിയേണ്ടതെല്ലാം!
കുട്ടികളുമായി ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍. ഇതാ അറിയേണ്ടതെല്ലാം
സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയുള്ള എ ഐ ക്യാമറകളിൽ അധിഷ്ഠിതമായ 'സേഫ് കേരള പദ്ധതിക്ക് ഇന്ന് മുതല്‍ തുടക്കമായിക്കഴിഞ്ഞു. എഐ ക്യാമറയുടെ തുടക്കം മുതല്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു ഇരുചക്ര വാഹനത്തിൽ കുട്ടികളുമായി യാത്ര ചെയ്യുന്ന കാര്യം. കുട്ടിയുമായി യാത്രെ ചെയ്യുമ്പോള്‍ ട്രിപ്പളടിക്ക് ഫൈൻ വരുമെന്ന് വന്നതോടെ സാധാരണക്കാരായ കുടുംബങ്ങള്‍ ഏറെ ആശങ്കയിലായി. ഇതോടെ ചൂടുപിടിച്ച ചര്‍ച്ചകളും നടന്നു. ഈ സാഹചര്യത്തില്‍ അറിയേണ്ടതെല്ലാം
പറ്റില്ലെന്ന് കേന്ദ്രമന്ത്രി, ആകാമെന്ന് സംസ്ഥാനമന്ത്രി
ഇക്കാര്യത്തില്‍ ഇപ്പോള്‍ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍. ഇരുചക്ര വാഹനത്തില്‍ മൂന്നാമത്തെ യാത്രികനായ കുട്ടികളെ അനുവദിക്കാനാവില്ലെന്ന നിലപാടില്‍ത്തന്നെയാണ് കേന്ദ്ര സർക്കാർ. കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി കഴിഞ്ഞ ദിവസം ഇക്കാര്യം വ്യക്തമാക്കി. രാജ്യസഭാംഗം എളമരം കരീമിന്റെ കത്തിനു നൽകിയ മറുപടിയിലാണ് ഗഡ്‍കരി നിലപാട് അറിയിച്ചത്.
എന്നാല്‍ 12 വയസില്‍ താഴെയുള്ള കുട്ടികളെ മൂന്നാമത് യാത്രക്കാരായി കണക്കാക്കി പിഴ ഈടാക്കില്ലെന്നാണ് കേരളത്തിന്‍റെ ഗതാഗതമന്ത്രി ആന്‍റണി രാജു അറിയിച്ചത്. ഇക്കാര്യത്തിൽ കേന്ദ്രനിയമത്തില്‍ ഭേദഗതി വേണമമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അന്തിമ തീരുമാനം വരും വരെ കേരളത്തിൽ ഇരുചക്ര വാഹനങ്ങളിലെ മൂന്നാം യാത്രക്കാരായ 12 വയസിൽ താഴെയുള്ള കുട്ടികൾക്ക് പിഴ ഈടാക്കില്ലെന്നും ആന്‍റണി രാജു പറഞ്ഞു. എന്നാൽ നാല് വയസുകഴിഞ്ഞ കുട്ടികൾക്കെല്ലാം ഹെൽമറ്റ് നിർബന്ധമാണെന്നും ആന്‍റണി രാജു വ്യക്തമാക്കി.
ചട്ടി പോലെയുള്ള ഹെല്‍മറ്റുകള്‍ ഗുണം ചെയ്യില്ല
ഹെൽമെറ്റ് തെറിച്ചുപോകാതിരിക്കാൻ സ്ട്രാപ്പ് ഇടുക
സേഫ്റ്റി ഹാര്‍നെസുകള്‍
അതുപോലെ ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ കുട്ടികളുടെ സുരക്ഷയ്ക്ക് വേണ്ടി ചെയ്യാവുന്ന മറ്റൊരു മാർഗമാണ് സേഫ്റ്റി ഹാര്‍നെസുകള്‍. കുട്ടിയുടെ ശരീരം ഒരു സേഫ്റ്റി ബെൽറ്റിനാൽ റൈഡറുടെ ശരീരവുമായി ബന്ധിപ്പിക്കുന്ന സംവിധാനമാണിത്. അപ്രതീക്ഷിതമായി വാഹനത്തിനു നേരിടാവുന്ന ആഘാതങ്ങൾ, കുട്ടി ഉറങ്ങിപ്പോകുക തുടങ്ങിയ സാഹചര്യങ്ങളിൽ കുട്ടി വാഹനത്തിൽ നിന്നും തെറിച്ചു പോകാതിരിക്കാൻ ഈ സംവിധാനം സഹായിക്കും.
വേഗത
നാലു വയസ്സ് വരെ പ്രായമായ കുട്ടികൾ ഇരുചക്രവാഹനത്തിൽ ഉണ്ടെങ്കിൽ വാഹനത്തിന്റെ വേഗം മണിക്കൂറിൽ 40 കിമി സ്പീഡിൽ കൂടാൻ പാടില്ലെന്നും നിയമം ഉണ്ട്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം കൊണ്ടു വന്ന ഈ ചട്ടത്തില ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. കേന്ദ്ര മോട്ടോർ വാഹന ചട്ടം 138 (7) ആയി ഈ ചട്ടം ഉൾപ്പെടുത്തി. നിയമം അനുശാസിക്കുന്നില്ലെങ്കിലും നാലുവയസ്സിനു മുകളിൽ പ്രായമുള്ള കുട്ടികൾക്കും കുട്ടിയുടെ വലിപ്പവും രീതിയുമനുസരിച്ച് സേഫ്റ്റി ഹാർനസ്സ് ഉപയോഗിക്കുന്നത് സുരക്ഷയ്ക്ക് നല്ലതാണ്.

No comments