ദിനേശ് കാര്‍ത്തിക് ഇനി ഐപിഎല്ലിനില്ല, പടിയിറക്കം തോല്‍വിയോടെ; താരത്തിന് ഗാര്‍ഡ് ഓഫ് ഓണറുമായി ആര്‍സിബി
ദിനേശ് കാര്‍ത്തിക് ഇനി ഐപിഎല്ലിനില്ല, പടിയിറക്കം തോല്‍വിയോടെ; താരത്തിന് ഗാര്‍ഡ് ഓഫ് ഓണറുമായി ആര്‍സിബി
അഹമ്മദാബാദ് : ഐപിഎല്‍ ക്രിക്കറ്റിനോട് വിടപറഞ്ഞ് വെറ്ററൻ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേശ് കാര്‍ത്തിക്. ഇന്ത്യൻ പ്രീമിയര്‍ ലീഗിന്‍റെ 17-ാം പതിപ്പില്‍ രാജസ്ഥാൻ റോയല്‍സിനെതിരായ എലിമിനേറ്റര്‍ പോരാട്ടമായിരുന്നു ആര്‍സിബി താരത്തിന്‍റെ കരിയറിലെ അവസാന മത്സരം. മത്സരത്തില്‍ ബെംഗളൂരു നാല് വിക്കറ്റിന് തോല്‍വി വഴങ്ങിയിരുന്നു.
മത്സരത്തിന് ശേഷം ഗ്ലൗസ് ഊരി കാണികളെ അഭിവാദ്യം ചെയ്‌ത ശേഷമാണ് ദിനേശ് കാര്‍ത്തിക് ഡ്രസിങ് റൂമിലേക്ക് മടങ്ങിയത്. രാജസ്ഥാനെതിരായ തോല്‍വിയില്‍ വിഷമിച്ച കാര്‍ത്തിക്കിനെ വിരാട് കോലി ആശ്വസിപ്പിച്ചിരുന്നു. കൂടാതെ, മത്സരശേഷം ആര്‍സിബി താരങ്ങള്‍ കാര്‍ത്തിക്കിന് ഗാര്‍ഡ് ഓഫ് ഓണറും നല്‍കി.
സീസണ്‍ തുടങ്ങുന്നതിന് മുന്‍പ് തന്നെ ഇത് തന്‍റെ അവസാന ഐപിഎല്‍ ആയിരിക്കുമെന്ന് കാര്‍ത്തിക് വ്യക്തമാക്കിയതാണ്. ഐപിഎല്‍ കരിയറില്‍ 257 മത്സരങ്ങളില്‍ നിന്നും 4842 റണ്‍സാണ് 38കാരനായ താരം അടിച്ചെടുത്തത്. ഐപിഎല്‍ ചരിത്രത്തിലെ എക്കാലത്തെയും മികച്ച റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ആദ്യ പത്തിനുള്ളിലാണ് കാര്‍ത്തിക് തന്‍റെ കരിയര്‍ അവസാനിപ്പിക്കുന്നത്.
ഐപിഎല്‍ കരിയറില്‍ ആറ് ടീമുകള്‍ക്കായാണ് കാര്‍ത്തിക് കളത്തിലിറങ്ങിയത്. 2008ല്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനൊപ്പമാണ് (ഡല്‍ഹി ക്യാപിറ്റല്‍സ്) കാര്‍ത്തിക് ഐപിഎല്ലിലെ യാത്ര തുടങ്ങിയത്. 2011ല്‍ പഞ്ചാബ് കിങ്‌സിലും തുടര്‍ന്നുള്ള രണ്ട് സീസണില്‍ മുംബൈ ഇന്ത്യൻസിന്‍റെയും ഭാഗമായ താരം 2014ല്‍ തിരികെ ഡല്‍ഹിയിലേക്ക് വീണ്ടുമെത്തി.

No comments