Breaking News

ടി20 ലോകകപ്പ് 2024: ദക്ഷിണാഫ്രിക്കയെ വിറപ്പിച്ച് നേപ്പാള്‍, ഒരു റൺസിന്റെ തോൽവി; തിരിച്ചടിയായത് പരിചയക്കുറവ്

 ടി20 ലോകകപ്പ് 2024: ദക്ഷിണാഫ്രിക്കയെ വിറപ്പിച്ച് നേപ്പാള്‍, ഒരു റൺസിന്റെ തോൽവി; തിരിച്ചടിയായത് പരിചയക്കുറവ്




ടി20 ലോകകപ്പിലെ ആവേശകരമായ പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയെ വിറപ്പിച്ച് കീഴടങ്ങി നേപ്പാള്‍. മത്സരത്തില്‍ ഒരു റണ്‍സിനാണ് നേപ്പാള്‍ കീഴടങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 7 വിക്കറ്റിന് 115 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ നേപ്പാള്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സിലൊതുങ്ങി. തബ്രൈസ് ഷംസിയുടെ ബോളിംഗാണ് ദക്ഷിണാഫ്രിക്കയെ രക്ഷിച്ചത്.

ടോസ് നേടിയ നേപ്പാള്‍ ദക്ഷിണാഫ്രിക്കയെ ആദ്യം ബാറ്റ് ചെയ്യാന്‍ അയക്കുകയായിരുന്നു. റീസ ഹെന്‍ഡ്രിക്സാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. താരം 49 പന്തില്‍ 5 ഫോറും 1 സിക്സും ഉള്‍പ്പെടെ 43 റണ്‍സെടുത്തു. എയ്ഡന്‍ മാര്‍ക്രം 15, ട്രിസ്റ്റണ്‍ സ്റ്റബ്‌സ് 27 എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് രണ്ട് താരങ്ങള്‍. നേപ്പാളിനായി കുശാല്‍ ബൂര്‍ട്ടല്‍ 4 ഓവറില്‍ 19 റണ്‍സ് വിട്ടുകൊടുത്ത് 4 വിക്കറ്റ് വീഴ്ത്തി. ദിപേന്ദ്ര സിംഗ് ഐറേ മൂന്ന് വിക്കറ്റും വീഴ്ത്തി.


49 പന്തില്‍ 4 ഫോറും 1 സിക്സും ഉള്‍പ്പെടെ 42 റണ്‍സെടുത്ത ആസിഫ് ഷെയ്ഖാണ് നേപ്പാളിന്റെ ടോപ് സ്‌കോറര്‍. 18ാം ഓവറില്‍ താരത്തെ ഷംസി പുറത്താക്കിയതോടെയാണ് കളി ദക്ഷിണാഫ്രിക്കയുടെ വരുതിയിലായത്.

ഒന്നാം വിക്കറ്റില്‍ കുശാല്‍ ബൂര്‍ട്ടലും ആസിഫ് ഷെയ്ഖും ചേര്‍ന്ന് 35 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 21 പന്തില്‍ 1 സിക്സും ഫോറും ഉള്‍പ്പെടെ 13 റണ്‍സെടുത്ത ബൂര്‍ട്ടലിനെ തബ്രൈസ് ഷംസി ക്ലീന്‍ബൗള്‍ഡ് ചെയ്തു. നായകന്‍ രോഹിത് പൗഡലിനെ (0) ഷംസി ഡെക്കിന് പുറത്താക്കി. അനില്‍ സഹ് 24 പന്തില്‍ 3 ഫോറും 1 സിക്സും ഉള്‍പ്പെടെ നിര്‍ണ്ണായകമായ 27 റണ്‍സ് നേടി.

അവസാന പന്തില്‍ ഗുല്‍സന്‍ ജാ (6) റണ്ണൗട്ടായതായാണ് നേപ്പാളിനെ തോല്‍പ്പിച്ചത്. ദക്ഷിണാഫ്രിക്കയ്ക്കായി തബ്രൈസ് ഷംസി നാല് വിക്കറ്റും ആന്‍ റിച്ച് നോക്കിയേ, എയ്ഡന്‍ മാര്‍ക്രം എന്നിവര്‍ ഓരോ വിക്കറ്റു വീതവും വീഴ്ത്തുകയും ചെയ്തു.

No comments