ഉത്തർപ്രദേശിൽ കാർ ഡ്രൈവറെ മർദ്ദിച്ചു കൊന്നു; 'ജയ് ശ്രീറാം' വിളിക്കാൻ ആവശ്യപ്പെട്ട് കൊന്നതെന്ന് ബന്ധുക്കൾ
നോയിഡ: ഉത്തർപ്രദേശിൽ ജയ് ശ്രീറാം വിളിക്കണമെന്നാവശ്യപ്പെട്ട് രണ്ട് പേർ കാർ ഡ്രൈവറെ തല്ലിക്കൊന്നു. അഫ്താബ് ആലം(45) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച്ച രാത്രിയാണ് സംഭവം നടന്നത്.
നോയിഡയിലെ ത്രിലോക്പുരി സ്വദേശിയാണ് അഫ്താബ്. അഫ്താബിനെ കൊലപ്പെടുത്തുന്നതിന് മുമ്പ് അക്രമികൾ ജയ് ശ്രീറാം വിളിക്കാൻ ആവശ്യപ്പെട്ടതായി അദ്ദേഹത്തിന്റെ ബന്ധുക്കൾ ആരോപിക്കുന്നു.
കൊല്ലപ്പെടുന്നതിന് ഏതാനും മിനുട്ടുകൾക്ക് മുമ്പ് പിതാവിന്റെ ഫോൺ വന്നതായി അഫ്താബിന്റെ 20 വയസ്സുള്ള മകൻ മുഹമ്മദ് സാബിറിനെ ഉദ്ധരിച്ച് ദി വയർ റിപ്പോർട്ട് ചെയ്യുന്നു. ഫോണിലൂടെ ജയ് ശ്രീറാം വിളിക്കാൻ അക്രമികൾ ആവശ്യപ്പെടുന്നത് കേട്ടിരുന്നതായാണ് സാബിർ പറയുന്നത്. പിതാവ് അപകടത്തിലാണെന്ന് മനസ്സിലായതോടെ കോൾ റെക്കോർഡ് ചെയ്തെന്നും സാബിർ.
രണ്ട് പേർ ചേർന്നാണ് അഫ്താബിനെ കൊലപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. ഫോണിലൂടെ ഇവർ ജയ് ശ്രീറാം വിളിക്കാൻ ആക്രോശിക്കുന്നത് കേൾക്കാമായിരുന്നു.
സംഭവത്തെ കുറിച്ച് സാബിർ പറയുന്നത് ഇങ്ങനെ,
"ഞായറാഴ്ച്ച വൈകിട്ട് മൂന്ന് മണിയോടെ ബുലന്ദ്ഷഹറിലേക്ക് പിതാവ് ഓട്ടം പോയിരുന്നു. ഏഴ് മണിയോടെ ഓട്ടം പൂർത്തിയാക്കി അദ്ദേഹം വീട്ടിലേക്ക് തിരിച്ചു. വീട്ടിലേക്കുള്ള വഴിയിൽ പിതാവ് തന്നെ വിളിച്ച് ഫാസ്റ്റ് ടാഗ് റീചാർജ് ചെയ്യാൻ ആവശ്യപ്പെട്ടു. 7.30 ഓടെ താൻ റീ ചാർജ് ചെയ്യുകയും ചെയ്തു. അതുകഴിഞ്ഞ് അൽപ്പ നേരത്തിന് ശേഷം വീണ്ടും പിതാവിന്റെ ഫോൺ വന്നു. ടോൾ ബൂത്തിന് സമീപത്തു നിന്ന് വിളിക്കുകയാണെന്നാണ് ആദ്യം കരുതിയത്. വണ്ടിയിൽ കയറിയവരുടെ പെരുമാറ്റത്തിൽ അപകടം തോന്നിയതിനെ തുടർന്ന് തന്നെ വിളിച്ചതാകാമെന്നാണ് കരുതുന്നത്. തന്നെ വിളിച്ചതിന് ശേഷം അദ്ദേഹം ഫോൺ പോക്കറ്റിൽ ഇട്ടതാകാം".
ഫോണിലൂടെ ജയ് ശ്രീറാം വിളിക്കാൻ ആവശ്യപ്പെടുന്നത് കേട്ടതായും അൽപ്പ നേരത്തിന് ശേഷം പിതാവിന്റെ ശബ്ദം കേൾക്കാതായെന്നും സാബിർ പറയുന്നു.
അടുത്ത ദിവസം കാറിനുള്ളിൽ കെട്ടിയിട്ട നിലയിലാണ് അഫ്താബിന്റെ മൃതദേഹം കണ്ടെത്തിയത്.
സംഭവത്തിൽ ബദ്ലാപൂർ പൊലീസ് കൊലപാതകത്തിന് കേസെടുത്തു. പ്രഥമദൃഷ്ട്യാ സംഭവസമയം അക്രമികൾ മദ്യപിച്ചിരുന്നതായാണ് മനസ്സിലാകുന്നതെന്ന് പൊലീസ് പറയുന്നു. കവർച്ചയ്ക്കിടെയുള്ള കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനമെന്നും പൊലീസ്.
നോയിഡയിലെ ത്രിലോക്പുരി സ്വദേശിയാണ് അഫ്താബ്. അഫ്താബിനെ കൊലപ്പെടുത്തുന്നതിന് മുമ്പ് അക്രമികൾ ജയ് ശ്രീറാം വിളിക്കാൻ ആവശ്യപ്പെട്ടതായി അദ്ദേഹത്തിന്റെ ബന്ധുക്കൾ ആരോപിക്കുന്നു.
കൊല്ലപ്പെടുന്നതിന് ഏതാനും മിനുട്ടുകൾക്ക് മുമ്പ് പിതാവിന്റെ ഫോൺ വന്നതായി അഫ്താബിന്റെ 20 വയസ്സുള്ള മകൻ മുഹമ്മദ് സാബിറിനെ ഉദ്ധരിച്ച് ദി വയർ റിപ്പോർട്ട് ചെയ്യുന്നു. ഫോണിലൂടെ ജയ് ശ്രീറാം വിളിക്കാൻ അക്രമികൾ ആവശ്യപ്പെടുന്നത് കേട്ടിരുന്നതായാണ് സാബിർ പറയുന്നത്. പിതാവ് അപകടത്തിലാണെന്ന് മനസ്സിലായതോടെ കോൾ റെക്കോർഡ് ചെയ്തെന്നും സാബിർ.
രണ്ട് പേർ ചേർന്നാണ് അഫ്താബിനെ കൊലപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. ഫോണിലൂടെ ഇവർ ജയ് ശ്രീറാം വിളിക്കാൻ ആക്രോശിക്കുന്നത് കേൾക്കാമായിരുന്നു.
സംഭവത്തെ കുറിച്ച് സാബിർ പറയുന്നത് ഇങ്ങനെ,
"ഞായറാഴ്ച്ച വൈകിട്ട് മൂന്ന് മണിയോടെ ബുലന്ദ്ഷഹറിലേക്ക് പിതാവ് ഓട്ടം പോയിരുന്നു. ഏഴ് മണിയോടെ ഓട്ടം പൂർത്തിയാക്കി അദ്ദേഹം വീട്ടിലേക്ക് തിരിച്ചു. വീട്ടിലേക്കുള്ള വഴിയിൽ പിതാവ് തന്നെ വിളിച്ച് ഫാസ്റ്റ് ടാഗ് റീചാർജ് ചെയ്യാൻ ആവശ്യപ്പെട്ടു. 7.30 ഓടെ താൻ റീ ചാർജ് ചെയ്യുകയും ചെയ്തു. അതുകഴിഞ്ഞ് അൽപ്പ നേരത്തിന് ശേഷം വീണ്ടും പിതാവിന്റെ ഫോൺ വന്നു. ടോൾ ബൂത്തിന് സമീപത്തു നിന്ന് വിളിക്കുകയാണെന്നാണ് ആദ്യം കരുതിയത്. വണ്ടിയിൽ കയറിയവരുടെ പെരുമാറ്റത്തിൽ അപകടം തോന്നിയതിനെ തുടർന്ന് തന്നെ വിളിച്ചതാകാമെന്നാണ് കരുതുന്നത്. തന്നെ വിളിച്ചതിന് ശേഷം അദ്ദേഹം ഫോൺ പോക്കറ്റിൽ ഇട്ടതാകാം".
ഫോണിലൂടെ ജയ് ശ്രീറാം വിളിക്കാൻ ആവശ്യപ്പെടുന്നത് കേട്ടതായും അൽപ്പ നേരത്തിന് ശേഷം പിതാവിന്റെ ശബ്ദം കേൾക്കാതായെന്നും സാബിർ പറയുന്നു.
അടുത്ത ദിവസം കാറിനുള്ളിൽ കെട്ടിയിട്ട നിലയിലാണ് അഫ്താബിന്റെ മൃതദേഹം കണ്ടെത്തിയത്.
സംഭവത്തിൽ ബദ്ലാപൂർ പൊലീസ് കൊലപാതകത്തിന് കേസെടുത്തു. പ്രഥമദൃഷ്ട്യാ സംഭവസമയം അക്രമികൾ മദ്യപിച്ചിരുന്നതായാണ് മനസ്സിലാകുന്നതെന്ന് പൊലീസ് പറയുന്നു. കവർച്ചയ്ക്കിടെയുള്ള കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനമെന്നും പൊലീസ്.
No comments